ഇസ്ലാമാബാദ്: താലിബാൻ സ്ഥാപകനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുല്ല ഉമർ ഏറക്കാലം ഒളിവിൽ താമസിച്ചത് അഫ്ഗാനിസ്താനിലെ യു.എസ് ക്യാമ്പിനു സമീപം. ഡച്ച് മാധ്യമപ്രവ ർത്തകൻ ബെറ്റെ ഡം എഴുതിയ ‘സേർച്ചിങ് ഫോർ ആൻ എനിമി’എന്ന ജീവചരിത്രത്തിലാണ് ഇൗ െവളിപ്പെടുത്തലുള്ളത്.
യു.എസ് കോടി ഡോളർ ഇനാം പ്രഖ്യാപിച്ചിരുന്ന മുല്ല ഉമർ തെൻറ നാടായ സാബൂൾ പ്രവിശ്യയുടെ ആസ്ഥാനമായ ഖലത്തിെല ചെറിയ കോമ്പൗണ്ടിലാണ് അംഗരക്ഷകൻ ജബ്ബാർ ഉമരിക്കൊപ്പം കഴിഞ്ഞിരുന്നതെന്ന് ഉമരിയെ ഉദ്ധരിച്ച് ജീവചരിത്രത്തിൽ പറയുന്നു. യു.എസ് ഫോർവേഡ് ഒാപ്പറേറ്റിങ് കേന്ദ്രത്തിെൻറ മൂന്നുമൈൽ മാത്രം അകലെയായിരുന്നു മുല്ല ഉമർ താമസിച്ച വീട്.
രണ്ടുതവണ യു.എസ് സൈന്യം ഇവിടെ പരിശോധനക്കെത്തിയെങ്കിലും താലിബാൻ നേതാവിെൻറ രഹസ്യ അറ ശ്രദ്ധയിൽപ്പെട്ടില്ലെന്നും പുസ്തകം വ്യക്തമാക്കുന്നു. 2013ലാണ് മുല്ല ഉമർ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.