കൊളംബോ: ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തിനു ശേഷം ശ്രീലങ്കയിൽനിന്ന് 200 മതപണ്ഡി തരടക്കം 600 വിദേശികളെ പുറത്താക്കി. വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് താമസിക്കുന്നവരെയാണ് പുറത്താക്കിയതെന്ന് ആഭ്യന്തരമന്ത്രാലയ മന്ത്രി വജിറ അബയ്വർധന പറഞ്ഞു. ഈസ്റ്റർ ദിനത്തിൽ 253 പേരുടെ ജീവനെടുത്ത സ്ഫോടനപരമ്പരകളെ തുടർന്നാണ് സുരക്ഷ പരിശോധന കർശനമാക്കിയത്.
മതപണ്ഡിതർക്ക് രാജ്യത്തേക്ക് പ്രവേശനം നിഷേധിക്കുന്ന തരത്തിൽ വിസ ചട്ടങ്ങളിൽ മാറ്റംവരുത്തുമെന്നും മന്ത്രി വ്യക്തമാക്കി. പുറത്താക്കിയത് ഏതു രാജ്യക്കാരെയാണെന്ന് മന്ത്രി പറഞ്ഞില്ല. സ്ഫോടനത്തെ തുടർന്ന് അനിശ്ചിതകാലത്തേക്ക് അടച്ച സ്കൂളുകൾ തിങ്കളാഴ്ച തുറക്കും.
കനത്ത സുരക്ഷയോടെയാണ് സ്കൂളുകൾ പ്രവർത്തിക്കുക. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക ഉത്തരവിറക്കി. സ്കൂളുകൾക്കു പുറത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.