ടൊറേൻറാ: വളരെ പണ്ട് 10 കോടി വർഷങ്ങൾക്കുമുമ്പ് പാമ്പുകളുടെ പിതാമഹന്മാർ രണ്ടുക ാലിൽ നടന്നിരുന്നുവത്രെ. ശരീരത്തിെൻറ പിറകുവശത്ത് കാലുകൾ മാത്രമല്ല, അവക്ക് മുഖാ സ്ഥിയും ഉണ്ടായിരുന്നുവെന്നാണ് ആസ്ട്രേലിയയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.
കാലക്രമേണ ഈ കാലുകളും മുഖാസ്ഥിയുമെല്ലാം കൊഴിഞ്ഞ് ഇന്നു കാണുന്ന രീതിയിലേക്ക് മാറുകയായിരുന്നുവെന്നും പഠനത്തിൽ പറയുന്നു. പൗരാണിക കാലത്ത് മുടന്തിമുടന്തി നടന്നിരുന്ന നജാഷ് റിയോനെഗ്രിന എന്ന ഉരഗവർഗത്തിൽപെട്ട ജീവികളുടെ ഫോസിലുകൾ പഠിച്ചാണ് നിരൂപണം. ഇതുസംബന്ധിച്ച റിപ്പോർട്ട് ജേണൽ സയൻസ് അഡ്വാൻസസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നോർത്തേൺ പാതഗോനിയയിൽ നിന്നാണ് ഫോസിലുകൾ ലഭിച്ചത്. മാളത്തിലേക്ക് ഇഴഞ്ഞുകയറി ഇരപിടിക്കാനും അവിടെ ജീവിക്കാനും ശ്രമിച്ചു തുടങ്ങിയതോടെയാണ് കാലുകൾക്ക് പരിണാമം സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.