ധാക്ക: ബംഗ്ലാദേശ് തീരത്ത് ആഞ്ഞടിച്ച അംപൻ ചുഴലിക്കാറ്റിൽ ഏഴു മരണം. ഇന്ത്യ, ബംഗ്ലാദേശ് തീരപ്രദേശങ്ങളിൽ വൻ മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബർഗുന, സത് കിറ, പിറോജ് പുർ, ഭോല, പതുഖലി എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.
പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തെ ദിഘ-ഹാതിയ ദ്വീപുകൾക്കും സുന്ദർബന്നിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കടന്നു പോയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 10 കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. തീരപ്രദേശത്ത് നിന്ന് 10 ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചിരുന്നു.
പശ്ചിമ ബംഗാൾ, ഒഡീഷ തീരങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് കനത്ത നാശം വിതച്ചാണ് കടന്നുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.