ബെയ്ജിങ്: പുൽവാമ ആക്രമണത്തെ തുടർന്ന് ഉടലെടുത്ത പ്രശ്നങ്ങൾ ഇന്ത്യയും പാകിസ് താനും എത്രയും പെെട്ടന്ന് സമാധാന ചർച്ചയിലൂടെ പരിഹരിക്കണമെന്ന ആഹ്വാനവുമായി ചൈ ന രംഗത്ത്. ആക്രമത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായിരുന്നു. ഇരുരാജ്യങ്ങളും നയതന്ത്രപ്രതിനിധികളെ തിരിച്ചുവിളിച്ചു.
‘അഭിമത’രാജ്യങ്ങളുടെ പട്ടികയിൽനിന്ന് ഇന്ത്യ പാകിസ്താനെ ഒഴിവാക്കുകയും പാകിസ്താനിൽ നിന്നുള്ള ഉൽപന്നങ്ങളുടെ കസ്റ്റംസ് തീരുവ 200 ശതമാനം വർധിപ്പിക്കുകയും ചെയ്തു. ദക്ഷിണേഷ്യയിലെ പ്രധാനപ്പെട്ട രണ്ടു രാജ്യങ്ങളാണ് പാകിസ്താനും ഇന്ത്യയും. ഇരുരാജ്യങ്ങളും തമ്മിൽ സുസ്ഥിരമായ ഉഭയകക്ഷി ബന്ധം കാത്തുസൂക്ഷിക്കുന്നത് മേഖലയിലെ സ്ഥിരതക്കും സമാധാനത്തിനും അനുഗുണമാണെന്നും ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് അഭിപ്രായപ്പെട്ടു. മാധ്യമങ്ങളുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു ഗെങ്.
സൗദിയും പാകിസ്താനും തമ്മിൽ ഒപ്പുവെച്ച 20,000 കോടി ഡോളറിെൻറ കരാറിനെക്കുറിച്ചു ചോദിച്ചപ്പോൾ, പാകിസ്താൻ സൗദിയെ പോലൊരു രാജ്യവുമായി സൗഹാർദബന്ധം കാത്തുസൂക്ഷിക്കുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.