മനില: കോവിഡിനെ തുടർന്ന് ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ ഏർപ്പെടുത്തിയ ലോക് ഡൗൺ മെയ് 15 വരെ നീട്ടി. പ്രസിഡൻറ് റോ ഡ്രിഗോ ഡുറ്റെർറ്റെയുടെ വക്താവാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
തൊഴിൽ, ഗതാഗതം, വാണിജ്യം അടക്കമുള്ള മേഖലകൾക്ക് ലോക് ഡൗണിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ വൈറസ് ബാധ റിപ്പോർട്ട് ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിച്ചു വരികയാണ്.
ഇതിനിടെ, കോവിഡിനെതിരായ പ്രതിരോധ മരുന്നു കണ്ടെത്തുന്ന പൗരന്മാർക്ക് 50 മില്യൻ പിസോസ് (9,86,000 ഡോളർ) പാരിതോഷികം പ്രസിഡൻറ് പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് ശക്തമായ ലോക് ഡൗണും ക്വാറന്‍റൈനും നടപ്പാക്കുന്ന രാജ്യങ്ങളിലൊന്നാണ് ഫിലിപ്പീൻസ്.
രാജ്യത്ത് 6,981 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 462 പേർ ഇതുവരെ മരണപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.