ബെയ്ജിങ്: ചൈന പാകിസ്താന് 48 സൈനിക അത്യാധുനിക ഡ്രോണുകൾ വിൽക്കും. അതിെൻറ സാമ്പത്തിക വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. പാക് സൈന്യത്തിന് ഏറ്റവും കൂടുതൽ ആയുധങ്ങൾ നൽകുന്നത് ചൈനയാണ്. ഇരുരാജ്യങ്ങളും സംയുക്തമായി ഒറ്റ എൻജിനുള്ള വിമാനം വികസിപ്പിക്കുകയും ചെയ്തിരുന്നു. റഷ്യയിൽനിന്ന് എസ്-400 പ്രതിരോധ മിസൈലുകൾ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തിനു പിന്നാലെയാണ് പാകിസ്താന് ഡ്രോണുകൾ നൽകാനുള്ള ചൈനയുടെ തീരുമാനം.
ചൈനയും പാകിസ്താനും തമ്മിലുള്ള വലിയ ഇടപാടാണിത്. ശത്രുസേങ്കതങ്ങളിൽ പരിശോധന നടത്താൻ കഴിവുള്ള അത്യാധുനിക വിങ് ലൂങ് 2 ഡ്രോണുകളാണ് വിൽപന നടത്തുന്നത്. ചെങ്ക്ദു എയർക്രാഫ്റ്റ് ഇൻഡസ്ട്രിയൽ ഗ്രൂപ്പാണ് ഡ്രോണിെൻറ നിർമാതാക്കൾ. ഡ്രോൺ വാങ്ങുന്ന കാര്യം പാക് വ്യോമസേന വിഭാഗം ഫേസ്ബുക്ക് പോസ്റ്റിലൂെട സ്ഥിരീകരിച്ചിട്ടുണ്ട്്. എപ്പോഴാണ് ഡ്രോണുകൾ പാകിസ്താനിലെത്തുക എന്നത് പുറത്തുവിട്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.