ഇസ്ലാമാബാദ്: അഞ്ചുവർഷത്തിനിടെ പാകിസ്താനിൽ നിന്ന് കയറ്റുമതി ചെയ്തത് 16 ലക്ഷം ഡോളർ (11.39 കോടി രൂപ)മൂല്യമ ുള്ള 105461 കിലോ ഗ്രാം തലമുടി. പാക് വാണിജ്യമന്ത്രാലയമാണ് ദേശീയ അസംബ്ലിയിൽ ഇക്കാര്യം അറിയിച്ചത്. ലാഭകരമായ മുടിവ്യവസായത്തെ കുറിച്ച് ആദ്യമായാണ് പാക് ദേശീയ അസംബ്ലിയിൽ വിവരം നൽകുന്നത്.
അർബുദ രോഗികൾക്ക് വിഗ്ഗ് നിർമിക്കാനാണ് മുടി കൂടുതലായി ഉപയോഗിക്കുന്നത്. 2016-17 കാലയളവിൽ അർബുദ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാൽ മുടി വ്യവസായവും ഇടിഞ്ഞു.
ചൈന, അമേരിക്ക, ജപ്പാൻ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. കി.ഗ്രാമിന് 5000 രൂപ എന്ന നിരക്കിലാണ് വില ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.