ഇസ് ലാമാബാദ്: കോവിഡ് 19 വൈറസ് ബാധിച്ചവരുടെ എണ്ണം പാകിസ്താനിൽ ഉയർന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം 1495 പേരിൽ രോഗം സ ്ഥിരീകരിച്ചിട്ടുണ്ട്. 12 പേർ മരണപ്പെട്ടു. 29 പേർ രോഗമുക്തി നേടി.
സൗത്ത് ഏഷ്യയിൽ കോവിഡ് ബാധിതർ ഏറ്റവും കൂടുതൽ ഉള്ളത് പാകിസ്താനിലാണ്. രോഗ ബാധിതരുടെ എണ്ണം കൂടുതൽ റിപ്പോർട്ട് ചെയ്തത് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ്. 557 പേർ.
പ്രവിശ്യകളായ സിന്ധിൽ 469 പേർക്കും ഖൈബർ- പഖ്തൂനിൽ 188 പേർക്കും ബലൂചിസ്താനിൽ 133 പേർക്കും വൈറസ് കണ്ടെത്തി. രാജ്യ തലസ്ഥാനമായ ഇസ് ലാമാബാദിൽ 39ഉം പാക് അധീന കശ്മീരിലും ദിൽജിത്-ബൽതിസ്താനിലും കൂടി 109 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജനങ്ങൾ സാമൂഹിക അകലം പാലിക്കാത്തതും കൂട്ടത്തോടെ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതും വൈറസ് ബാധ പടരാൻ ഇടയാക്കുന്നുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.