കറാച്ചി: ഇന്ത്യയുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പാകിസ്താൻ മന്ത്ര ി ഫവാദ് ചൗധരി. പുൽവാമ ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ ഇന്ത്യ ടുഡേക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം .
ജെയ്ഷെ മുഹമ്മദ് ഒരു നിരോധിത സംഘടനയാണ്. തങ്ങൾ അവർെക്കതിരെ നടപടി എടുക്കുന്നുണ്ട്. ഇനി ആവശ്യമായതെന്താണോ അത് ചെയ്യുമെന്നും ഫവാദ് ചൗധരി പറഞ്ഞു.
അക്രമം പാക് സർക്കാറിെൻറ നയമല്ലെന്ന് നേരത്തെ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി അഭിപ്രായപ്പെട്ടിരുന്നു. പുൽവാമയിലെ തീവ്രവാദ ആക്രമണം ദു:ഖമുണ്ടാക്കുന്നതാണെന്നും അന്വേഷണം നടത്താതെ ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.