ബെയ്ജിങ്: ശനിയാഴ്ച ചൈനയിൽ ഒരു കോവിഡ് കേസു പോലും റിപ്പോർട്ട് ചെയ്തില്ല. കമ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ വൈറസ് പോരാട്ടത്തിലെ വലിയ നേട്ടങ്ങൾ ആഘോഷിച്ചതിനു പിന്നാലെയാണിത്.
ജനുവരിയിൽ രോഗബാധ റിപ്പോർട്ട് ചെയ്ത ശേഷം ആദ്യമായാണ് ചൈനയിൽ രോഗികളില്ലാതിരിക്കുന്നത്. വൈറസിനെ തുരത്തുന്നതിൽ മഹാവിജയം കൈവരിച്ചതായി ചൈനീസ് ഭരണകൂടം അവകാശപ്പെട്ടു.
കഴിഞ്ഞ ഡിസംബറിലാണ് ചൈനയിലെ വൂഹാനിൽ ആദ്യമായി കോവിഡ്-19 കണ്ടെത്തിയത്. എന്നാൽ, സർക്കാരടക്കം അത് കാര്യമായി എടുക്കാത്തതിനാൽ ജനുവരിയോടെ രോഗം വ്യാപകമായി പടർന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 140 കോടി ജനങ്ങളുള്ള രാജ്യത്ത് 4636 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.
എന്നാൽ, ഇത് വ്യാജകണക്കാണെന്നും മരിച്ചവരുടെ എണ്ണം യഥാർഥത്തിൽ ഇതിെൻറ മൂന്നിരട്ടിയെങ്കിലും ഉണ്ടാവാമെന്നാണ് യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉന്നയിക്കുന്ന ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.