സിഡ്നി: സ്ട്രോബറിയിൽ സൂചി കുത്തിക്കയറ്റിയനിലയിൽ കണ്ടെത്തിയ സംഭവം പരിഭ്രാന്തി പരത്തിയതിെനത്തുടർന്ന് ആസ്ട്രേലിയയിലെ പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ‘വൂൾവർത്ത്’ അവരുടെ സ്ഥാപനത്തിൽ സൂചി വിൽപന താൽക്കാലികമായി നിർത്തി.
യഥാർഥ പ്രതികൾ ഇനിയും പിടിയിലാകാത്തതിനാലാണ് മുൻകരുതൽ നടപടി എന്ന നിലയിൽ സൂചി വിൽപന താൽക്കാലികമായി നിർത്തിയത്. സ്ട്രോബറിയിൽനിന്ന് സൂചി ലഭിച്ച നൂറിലേറെ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ അറിയിച്ചിരുന്നു.
യഥാർഥ പ്രതികളെ അനുകരിച്ച് കൗതുകത്തിനായി ഇത്തരം കാര്യങ്ങൾ ചെയ്തെന്ന് സംശയത്തെത്തുടർന്ന് രണ്ട് യുവാക്കളെ പൊലീസ് ചോദ്യംചെയ്തിരുന്നു. കുറ്റത്തിന് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ ശിക്ഷ ലഭിക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നേരത്തേ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.