നവാസ് ശരീഫ് പാകിസ്താനിൽ തിരിച്ചെത്തി

ഇസ്ലാമാബാദ്: പാനമ രേഖകൾ പുറത്തുവിട്ട അഴിമതിക്കേസിനെ തുടർന്ന് രാജിവെച്ച മുൻ പാക് പ്രധാനമന്ത്രി നവാസ് ശരീഫ് പാകിസ്താനിൽ തിരിച്ചെത്തി. അനധികൃത സ്വത്ത് സമ്പാദനത്തിലും അഴിമതിക്കേസിലും വിചാരണ നേരിടാനാണ് ശരീഫ് ലണ്ടനിൽനിന്ന് പാകിസ്താനിലെത്തിത്.

കാൻസർ ബാധിച്ച പത്നി കുൽസൂമിെൻറ ചികിത്സാർഥം ലണ്ടനിലായിരുന്നു ശരീഫ്. സഹോദരനും പഞ്ചാബ് പ്രവിശ്യയിലെ മുഖ്യമന്ത്രിയുമായ ശഹബാസ് ശരീഫുൾപ്പെടെ മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിയാലോചിച്ചതിനുശേഷമാണ് ശരീഫ് രാജ്യത്തേക്ക് തിരിച്ചത്. തിങ്കളാഴ്്ച 7.30ഒാടെയാണ് മുൻ പ്രധാനമന്ത്രി വിമാനത്താവളത്തിലെത്തിയത്.

അഴിമതിക്കേസിൽ ചൊവ്വാഴ്ച േകാടതിയിൽ ശരീഫ് ഹാജരാവും. ശരീഫിനു പുറമെ മകൻ ഹസൻ, ഹുസൈൻ, മകൾ മറിയം, മരുമകൻ സഫ്ദാർ, ധനമന്ത്രി ഇസ്ഹാഖ് ദാർ എന്നിവർക്കെതിരെ മൂന്ന് കേസുകളാണ് ചുമത്തിയത്.

Tags:    
News Summary - Nawaz Sharif returns to Pakistan-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.