ബെയ്ജിങ്: രാജിവെച്ച സിംബാബ്വെ പ്രസിഡൻറ് റോബർട്ട് മുഗാബെയുമായുള്ള സുഹൃദ് ബന്ധം തുടരുമെന്ന് ചൈന. 37 വർഷത്തെ അധികാരത്തിനു ശേഷം രാജിവെക്കാനുള്ള അദ്ദേഹത്തിെൻറ തീരുമാനത്തെ ബഹുമാനിക്കുന്നു. ദീർഘകാലമായി അദ്ദേഹവുമായി ഉറ്റസൗഹൃദബന്ധമാണ് പുലർത്തുന്നത്. രാജ്യത്തിെൻറ സ്വാതന്ത്ര്യസമര ചരിത്രത്തിൽ മുഗാബെയുടെ പങ്ക് നിസ്തുലമാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വിലയിരുത്തി. സൈനിക അട്ടിമറിക്കു ശേഷവും സിംബാബ്വെയിലെ സ്ഥിതിഗതികൾ ചൈന വിലയിരുത്തിയിരുന്നു.
സൈനിക അട്ടിമറിക്കു മുമ്പ് സിംബാബ്വെ വൈസ് പ്രസിഡൻറ് എമ്മേഴ്സൺ നംഗാഗ്വ ചൈന സന്ദർശിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും അവർ തള്ളി. സിംബാബ്വെ സൈനിക മേധാവി കോൺസ്റ്റാൻറിനോ ചിവെങ്കയുടെ ചൈനീസ് സന്ദർശനത്തിൽ അസാധാരണമായി ഒന്നുമില്ലെന്നും അവർ വ്യക്തമാക്കി. നംഗാഗ്വയും ചൈനയുമായി നല്ല ബന്ധമാണ് പുലർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.