ഇസ്ലാമാബാദ്: പാകിസ്താനില്‍ ദുരൂഹസാഹചര്യത്തില്‍ കാണാതായ സാമൂഹിക പ്രവര്‍ത്തകരില്‍ ഒരാള്‍ സുരക്ഷിതമായി വീട്ടില്‍ തിരിച്ചത്തെിയതായി പൊലീസ് അറിയിച്ചു. ഈ മാസം ആറിനാണ് സല്‍മാന്‍ ഹൈദറിനെ ഇസ്ലാമാബാദില്‍നിന്ന് കാണാതായത്.
മൗലികവാദികള്‍ക്കെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ നടത്തിയ ഹൈദര്‍ റാവല്‍പിണ്ടിയിലെ ഫാത്തിമ ജിന്ന സര്‍വകലാശാലയിലെ പ്രഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമാണ്. വെള്ളിയാഴ്ച രാത്രി ഇദ്ദേഹം വീട്ടില്‍ തിരിച്ചത്തെിയതായി വീട്ടുകാരും പൊലീസും സ്ഥിരീകരിച്ചു. കാണാതായ ദിവസങ്ങളില്‍ ഹൈദര്‍ എവിടെയായിരുന്നുവെന്നതു സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ജനുവരി ആദ്യം രാജ്യത്ത് അഞ്ചു സാമൂഹിക പ്രവര്‍ത്തകരെ കാണാതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.