ഇസ്താംബുൾ: പുതുവര്‍ഷ രാവിൽ തുർക്കി തലസ്ഥാനത്തെ നിശാക്ലബില്‍ 39 പേരെ വെടിവെച്ചു കൊന്ന സംഭവത്തിലെ പ്രധാനപ്രതി പിടിയില്‍. ഉസ്ബെക്കിസ്ഥാന്‍ സ്വദേശിയായ അബ്ദുള്‍ ഖാദിര്‍ മഷാരിപോവ് എന്നയാളാണ് പിടിയിലായത്. ഇസ്താംബുളിലെ ഒരു അപ്പാര്‍ട്മെന്‍റില്‍ നിന്നും ഇയാളോടൊപ്പം നാലുപേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം 39 പേരാണ് കൊല്ലപ്പെട്ടത്. സാന്താക്ലോസിന്‍റെ വേഷത്തിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഭീകരാക്രമണം നടത്തിയത് തങ്ങളാണെന്ന് ഐ.എസ് അവകാശപ്പെട്ടിരുന്നു. ആക്രമിയെ പിടികൂടാന്‍ ശക്തമായ നടപടികളിലായിരുന്നു ഭരണകൂടം. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന എട്ടു പേരെ നേരത്തേ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും വിദേശികളാണ്. രണ്ട് ഇന്ത്യക്കാരെ കൂടാതെ ഏഴ് സൗദി പൗരന്മാരും രണ്ട് മൊറോക്കോ പൗരന്മാര്‍, കാനഡ, സിറിയ, ഇസ്രായേല്‍, ലബനാന്‍, ബെല്‍ജിയം എന്നിവിടങ്ങളിലെ ഓരോ പൗരന്മാരുമാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.