തെൽഅവീവ്: ക്രിസ്മസ് ദിനത്തിൽ ഇസ്രായേലിനെതിരെ സാന്താക്ലോസ്മാർച്ചുമായി ഒരു വിഭാഗം പ്രതിഷേധക്കാർ. കഴിഞ്ഞ ദിവസം വടക്കൻ ബെത് ലഹേമിനടുത്താണ് അഞ്ച്മാധ്യമ പ്രവർത്തകരും വിദേശികളും അടങ്ങിയവർ മാർച്ച്നടത്തിയത്.
ക്രിസ്തുവിെൻറ ജൻമസ്ഥലത്ത് ക്രിസ്മസ്ആഘോഷിക്കാൻ മേഖലയിലെ ചെക്പോയിൻറ്തുറന്ന് നൽകണമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം. ഇസ്രായേലിെൻറ ഭീകരതയും അധിനിവേശവും അവസാനിപ്പിക്കണമെന്ന ബാനർ ഉയർത്തി സാന്താക്ലോസിെൻറ വേഷമണിഞ്ഞായിരുന്നു പ്രതിഷേധക്കാർ എത്തിയത്.
അതേസമയം കല്ലെറിഞ്ഞെന്നാരോപിച്ച് പ്രകടനം നടത്തിയവർക്കുനേരെ ഇസ്രയേൽ സൈന്യം റബ്ബർ ബുള്ളറ്റും ടിയർ ഗ്യാസും പ്രയോഗിച്ചെന്നും ഇവർക്ക്പരിക്കേറ്റെന്നും വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.