ജറൂസലം: കിഴക്കൻ ജറൂസലമിലെ ഫലസ്തീനി ഗവർണർ അദ്നാൻ ഖീതിനെ ഇസ്രായേൽ അറസ്റ്റ് ചെയ്തു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിൽ അക്രമങ്ങൾക്ക് പ്രേരിപ്പിച്ചുവെന്നാരോപിച്ചാണ് അറസ്റ്റ് എന്ന് ഫലസ്തീൻ ലിബറേഷൻ ഒാർഗനൈസേഷൻ അറിയിച്ചു.
കിഴക്കൻ ജറൂസലമിലെ അയൽപ്രദേശമായ ബൈത് ഹനീനയിൽവെച്ച് ശനിയാഴ്ച വൈകീട്ടായിരുന്നു അറസ്റ്റ്. ഞായറാഴ്ച രാവിലെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയെന്നും റിപ്പോർട്ടുണ്ട്.
ജറൂസലമിലെ ഫലസ്തീനികളുടെ സാന്നിധ്യം ഇല്ലാതാക്കാനുള്ള ഇസ്രായേലിെൻറ ശ്രമത്തിെൻറ തുടക്കമാണ് അറസ്റ്റെന്ന് പി.എൽ.ഒ വക്താവ് കുറ്റപ്പെടുത്തി. സംഭവത്തെക്കുറിച്ച് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.