ജറൂസലം: ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങൾക്കു നേരെ ഇസ്രായേൽ വ്യോമാക്രമണം. ഗസ്സ അതിർത്ത ിയിൽ ഇസ്രായേൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഫലസ്തീനി യുവാക്കൾ കൊല്ലപ്പെട്ടിരുന്നു. 46 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിനു മറുപടിയായി ഇസ്രായേലിലേക്ക് ഹമാസ് റോക്കറ്റാക്രമണംനടത്തി.
തുടർന്നാണ് ഇസ്രായേൽ ഹമാസ്കേന്ദ്രങ്ങളെ ലക്ഷ്യമിട്ടത്. അഞ്ചുകേന്ദ്രങ്ങൾ തകർത്തതായി സൈന്യം അവകാശപ്പെട്ടു. നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്ന് ഹമാസ് കേന്ദ്രങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.