ബഗ്ദാദ്: ഇറാഖിലെ തിക്രീത് പട്ടണത്തിലുണ്ടായ ചാവേറാക്രമണത്തിൽ 31പേർ കൊല്ലപ്പെട്ടു. കാൽ നടയായെത്തിയ അഞ്ചു പേർ പൊലീസ് പട്രോളിങ്ങിന് സമീപത്തെത്തി പൊട്ടിത്തെറിക്കുകയായിരുന്നെന്ന് സൈനികവൃത്തങ്ങൾ അറിയിച്ചു. എന്നാൽ, രണ്ടു പേർ മാത്രമാണ് പൊട്ടിത്തെറിച്ചതെന്നും മറ്റുള്ളവരെ പൊലീസ് വെടിവെച്ചു കൊന്നതായും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച രാത്രി നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ചിലർ പൊലീസുകാരാണ്.
സംഭവത്തിൽ 31േപർക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തിെൻറ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, മൂസിലിൽ തിരിച്ചടി നേരിടുന്ന െഎ.എസ് ആയിരിക്കും ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് കരുതുന്നത്. നേരത്തേയും തീക്രീതിനെ ലക്ഷ്യംവെച്ച് െഎ.എസ് ആക്രമണം നടത്തിയിരുന്നു. 2015ലാണ് ഇവിടെനിന്ന് െഎ.എസിനെ ഇറാഖിസേന തുരത്തിയത്. ഇറാഖിലെ െഎ.എസിെൻറ ശക്തി കേന്ദ്രമായ മൂസിലിൽ സേന മുന്നേറുന്ന സന്ദർഭത്തിൽ ശ്രദ്ധ തിരിക്കാനാണ് മറ്റിടങ്ങളിൽ ആക്രമണം നടത്തുന്നതെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.