തെഹ്റാൻ: അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് കോമാളിയാണെന്നും ഇറാൻ ജനതയെ വഞ് ചിക്കുകയാണെന്നും പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ. ഇറാഖിലെ യു.എസ് കേന്ദ്രങ്ങ ളിൽ ഇറാൻ നടത്തിയ ആക്രമണം അമേരിക്കൻ സേനയുടെ മുഖത്തേറ്റ അടിയാണ്. 2012നു ശേഷം ആദ്യമായി ജുമുഅ പ്രാർഥനക്ക് നേതൃത്വം നൽകുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഐ.എസ് തീവ്രവാദികൾക്കെതിരെ ഏറ്റവും ശക്തമായ പോരാട്ടം നടത്തിയ ജനറൽ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ അേമരിക്കൻ നടപടി ഭീരുത്വം നിറഞ്ഞതാണെന്നും ഖാംനഈ വ്യക്തമാക്കി. യുക്രെയ്ൻ യാത്രവിമാനം അബദ്ധത്തിൽ വീഴ്ത്തിയത് വേദനജനകമായ അപകടമാണ്. ഈ സംഭവം ഇറാനെ ഏറെ ദുഃഖത്തിലാക്കി. എന്നാൽ, രാജ്യത്തിെൻറ ശത്രുക്കൾ അപകടത്തിൽ പോലും സന്തോഷിക്കുകയായിരുന്നു. അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളുമായി ഇറാൻ ചർച്ചകൾക്ക് തയാറാണ് -ഖാംനഈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.