ഒമാൻ ഉൾക്കടലിലെ ആക്രമണം: പിന്നിൽ യു.എസ് ആവാമെന്ന് ഇറാൻ

തെഹ്റാൻ: ഒമാൻ ഉൾക്കടലിലെ എണ്ണടാങ്കർ ആക്രമണത്തിനു പിന്നിൽ അമേരിക്കയാണെന്ന് സംശയിക്കുന്നതായി ഇറാൻ പാർലമ െൻറ് സ്പീക്കറെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ ഇർനയുടെ റിപ്പോർട്ട്.

ഇറാനെതിരെ ഉപരോധം ചുമത്തിയിട്ടും വലിയ ഫലം കാണുന്നില്ലെന്നു വന്നപ്പോഴാണ് ഇത്തരമൊരു ആക്രമണത്തിന് അമേരിക്ക തുനിഞ്ഞതെന്നാണ് സംശയിക്കുന്നതെന്ന് സ്പീക്കർ അലി ലാരിജാനി പറഞ്ഞു. രണ്ടാം ലോകയുദ്ധകാലത്ത് ശത്രുത സൃഷ്ടിക്കാനായി അമേരിക്ക ജപ്പാനു സമീപമുള്ള സ്വന്തം കപ്പലുകൾ ആക്രമിച്ച സംഭവവും ലാരിജാനി ഉദാഹരിച്ചു.

1941 ഡിസംബർ ഏഴിന് പേൾ ഹാർബർ ജപ്പാൻ ആക്രമിച്ച സംഭവത്തോടെയാണ് അമേരിക്ക രണ്ടാം ലോകയുദ്ധത്തിൽ സജീവമായത്. വ്യാഴാഴ്ചയാണ് ജപ്പാെൻറ ഉടമസ്ഥതയിലുള്ള കൊക്കുക കറേജ്യസ്, നോർവേയുടെ എം.ടി ഫ്രണ്ട് ആൾട്ടിയർ എണ്ണ ടാങ്കറുകൾ ഒമാൻ ഉൾക്കടലിൽ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിനുപിന്നിൽ ഇറാനാണെന്നാണ് യു.എസിെൻറ ആരോപണം. എന്നാൽ, ആരോപണം ഇറാൻ തള്ളിയിരുന്നു.

Tags:    
News Summary - Iran tanker attacks in Gulf of Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.