തെഹ്റാൻ: ദക്ഷിണ പടിഞ്ഞാറന്‍ മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ ്ണം 70 ആയി.1,900 നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടു. 86,000ത്തോളം ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റി. പ്രധാന ഡാമുകളിലെ വെള്ളം തുറന്നുവിട്ടതായി അധികൃതര്‍ അറിയിച്ചു.ലൊറെസ്താന്‍ പ്രവിശ്യയിലെ ഏഴു ഗ്രാമങ്ങളില്‍ വ്യാപകമായ മണ്ണിടിച്ചിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കൃഷി നഷ്ടപ്പെട്ട കര്‍ഷകര്‍ക്കു നഷ്ടപരിഹാരം നല്കുമെന്നു സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ യു.എസ് ഉപരോധം നിലനില്‍ക്കുന്നതിനാല്‍ ഇറാന് സാമ്പത്തിക പ്രതിസന്ധിയിലാണെന്നതു തിരിച്ചടിയാണ്. മാര്‍ച്ച് 19 മുതലാണ് ഈ പ്രദേശങ്ങളില്‍ കനത്ത മഴ തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.