തെൽഅവീവ്: അത്യന്താധുനിക മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് ഇന്ത്യയും പ്രമുഖ ഇസ്രായേൽ കമ്പനിയും ധാരണയിലെത്തി. ഇന്ത്യൻ നേവിയുടെ ഏഴ് കപ്പലുകൾക്ക് ബാറക്-8 ഇനം ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനം വാങ്ങുന്നതിന് 777 ദശലക്ഷം ഡോളറിെൻറ (5600 കോടി രൂപ)കരാറിലാണ് എത്തിയത്.
ഇന്ത്യയുമായി ചേർന്ന് വികസിപ്പിച്ച സംവിധാനം കൈമാറുന്നതിനുള്ള കരാർ ഇരുരാജ്യങ്ങളും തമ്മിലെ പ്രതിരോധ പങ്കാളിത്തം ശക്തമാകുന്നതിെൻറ സൂചനയാണെന്ന് ഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസ് (െഎ.എ.െഎ) പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ കുറഞ്ഞ വർഷത്തിനിടയിൽ ഇരുരാജ്യങ്ങളും തമ്മിലെ സഹകരണം ആറു ശതകോടി ഡോളർ കടന്നതായും കമ്പനി അറിയിച്ചു.
കര-വ്യോമ-നാവിക മേഖലകളിൽ നിന്നുണ്ടാകുന്ന ഭീഷണി നേരിടുന്നതിന് മിസൈൽ പ്രതിരോധ സംവിധാനം ഇന്ത്യക്ക് ഗുണകരമാകും. ഡിജിറ്റൽ റഡാർ അടക്കം നിരവധി പുതിയ സാേങ്കതികതകൾ സംയോജിപ്പിച്ച സംവിധാനമാണിത്. യുദ്ധവിമാനങ്ങൾ, ഹെലികോപ്ടറുകൾ, േഡ്രാണുകൾ തുടങ്ങിയവയിൽനിന്നുള്ള ഭീഷണി ചെറുക്കാൻ ഇത് ഉപകാരപ്പെടും.
െഎ.എ.െഎക്ക് പുറമെ ഇന്ത്യയുടെ പ്രതിരോധ ഗവേഷണ-വികസന സംഘടനയായ ഡി.ആർ.ഡി.ഒ, ഇസ്രായേലിെൻറ ആയുധ-സാേങ്കതികവിദ്യാ വികസന വിഭാഗം, റഫാൽ കമ്പനി, ചില ഇന്ത്യൻ പ്രതിരോധ കമ്പനികൾ എന്നിവ ചേർന്നാണ് ഇൗ മിസൈൽ പ്രതിരോധ സംവിധാനം വികസിപ്പിച്ചത്. കരാർ നേടിയെടുത്ത െഎ.എ.െഎയെ ഇസ്രായേൽ പ്രതിരോധ മന്ത്രി അവിഗ്ദോർ ലിബർമാൻ ട്വിറ്ററിൽ അഭിനന്ദനമറിയിച്ചു.
പ്രതിരോധം ചെലവല്ല നിക്ഷേപമാണെന്നതിെൻറ തെളിവാണ് കരാറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മിസൈൽ പ്രതിരോധം വാങ്ങുന്നതിന് െഎ.എ.െഎയെ തെരഞ്ഞെടുത്ത ഇന്ത്യൻ പങ്കാളികളെ കമ്പനി പ്രസിഡൻറ് നിർമോദ് ഷെഫർ നന്ദി അറിയിച്ചു. ഇസ്രായേൽ അതിെൻറ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ കഴിഞ്ഞ വർഷം ഇന്ത്യയുമായി ഒപ്പുവെച്ചിരുന്നു. ഇന്ത്യൻ കരസേന, വ്യോമസേന എന്നിവക്ക് മിസൈൽ പ്രതിരോധം നൽകുന്നതിനുള്ള കരാർ രണ്ട് ശതകോടി ഡോളറിേൻറതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.