ഹോങ്കോങ്: മാസങ്ങളായി തുടരുന്ന ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമർത്താൻ കൊളോണിയൽ ഭരണകാലത്തെ നിയമം പുനസ്ഥാപിച്ച് ഹോങ്കോങ് ഭരണകൂടം. പ്രതിഷേധത്തിനിടെ മുഖംമൂടികൾ ധരിക്കുന്നത് വിലക്കിക്കൊണ്ട് ഹോങ്കോങ് ചീഫ് എക്സിക്യൂട്ടിവ് കാരീ ലാം ഉത്തരവിറക്കി. ശനിയാഴ്ച മുതൽ നിരോധനം പ്രാബല്യത്തിലാവും. സാധാരണ പാർലമെൻറ് നടപടികൾ ഒഴിവാക്കി 1922ലെ എമർജൻസി റഗുലേഷൻ ഓർഡിനൻസ് വഴിയാണ് ഇത് സാധ്യമാക്കിയത്. 1967ലാണ് ഹോങ്കോങ്ങിൽ അവസാനമായി ഈ ഓർഡിനൻസ് ഉപയോഗിച്ചത്.
സമരക്കാർഅടച്ചിട്ട റെയിൽവേസ്റ്റേഷനുകൾ പോലുള്ളയിടങ്ങളിൽ പെട്രോൾ ബോംബുകൾ ഉപയോഗിക്കുന്നതായും ഭരണകൂടത്തിെൻറയും സ്വകാര്യസ്ഥാപനങ്ങളുടെയും കെട്ടിടങ്ങൾ നശിപ്പിക്കുന്നതായും ലാം ആരോപിച്ചു. ഈമാസം ഒന്നിനു നടന്ന സമരം അക്രമാസക്തമായതിനെ തുടർന്നാണ് പുതിയ തീരുമാനമെന്നും നിലവിലെ സ്ഥിതി കൂടുതൽ വഷളാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അവർമാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ, മുഖംമൂടി ധരിക്കുന്നത് വിലക്കിയതിനെതിരെ സമരം ശക്തമാക്കുമെന്ന് പ്രക്ഷോഭകർ അറിയിച്ചു. തെൻറ പ്രത്യേകാധികാരം ഉപയോഗിച്ചാണ് ലാം കൊളോണിയൽ കാലത്തെ നിയമം കൊണ്ടുവന്നത്.
സമരത്തെ അടിച്ചമർത്താനുള്ള സർക്കാർ നീക്കത്തിെൻറ ആദ്യഘട്ടമാണിതിലൂടെ കാണുന്നതെന്നാണ് വിമർശകരുടെ അഭിപ്രായം. അനുമതിയുള്ളതും ഇല്ലാത്തതുമായ എല്ലാ സമ്മേളനങ്ങളിലും പ്രകടനങ്ങളിലും റാലികളിലും മുഖംമൂടി ധരിക്കുന്നതിന് വിലക്കുണ്ട്. മുഖത്ത് പെയിൻറടിക്കുന്നതുവരെ വിലക്കിെൻറ പട്ടികയിൽ വരുന്നുണ്ട്. അതേസമയം, ആരോഗ്യപ്രശ്നങ്ങളുള്ളവർക്കും ജോലിയുടെ ഭാഗമായി മുഖംമൂടി ധരിക്കേണ്ടവർക്കും അനുമതി നൽകിയിട്ടുണ്ട്. സമരമുഖത്തുള്ളവർ തങ്ങളെ തിരിച്ചറിയാതിരിക്കാനും പൊലീസിെൻറ കണ്ണീർവാതകപ്രയോഗത്തിൽനിന്ന് രക്ഷപ്പെടാനുമാണ് കൂടുതലായും മുഖംമൂടി ധരിച്ച് തെരുവിലിറങ്ങുന്നത്. സമരത്തിൽ അധ്യാപകരും ഡോക്ടർമാരുമടക്കം പ്രഫഷനൽ രംഗത്തുള്ളവരും പെങ്കടുക്കുന്നുണ്ട്. സമരത്തിൽ പങ്കാളികളാവുന്ന വിദ്യാർഥികളുടെ എണ്ണവും ദിനംപ്രതി വർധിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.