ഹോങ്കോങ്: കുറ്റവാളികളെ ചൈനക്ക് കൈമാറാനുള്ള വിവാദ ബിൽ ഹോങ്കോങ് പിൻവലിച്ചു. ബിൽ നടപ്പിലാക്കാനുള്ള നീ ക്കത്തിനെതിരെ മാസങ്ങൾ നീണ്ട പ്രക്ഷോഭ പരിപാടികൾ ഹോങ്കോങ്ങിൽ അരങ്ങേറിയിരുന്നു.
ബിൽ ഔപചാരികമായി പിൻവല ിക്കുകയാണെന്ന് ഹോങ്കോങ് സുരക്ഷാ സെക്രട്ടറി ജോൺ ലീ പാർലമെൻറിൽ പ്രഖ്യാപിച്ചു. സഭാംഗങ്ങളിൽ ചിലർ ചോദ്യങ്ങളുമായി രംഗത്തെത്തിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. സംവാദത്തിന് നിയമം അനുവദിക്കുന്നില്ലെന്ന് സഭാ അധ്യക്ഷൻ അംഗങ്ങളെ ഓർമിപ്പിച്ചു.
ബില്ലിനെതിരെ തെരുവിലിറങ്ങിയ ജനാധിപത്യവാദികൾ പൊലീസ് സ്റ്റേഷനുകൾക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞും തെരുവിൽ തീയിട്ടും പൊതുസ്ഥാപനങ്ങൾ തകർത്തും പ്രതിഷേധിച്ചിരുന്നു. പൊലീസ് ജല പീരങ്കിയും കണ്ണീർ വാതകവും റബ്ബർ ബുള്ളറ്റും ഉപേയാഗിച്ചായിരുന്നു പ്രക്ഷോഭകരെ നേരിട്ടത്. പ്രതിഷേധക്കാർെക്കതിരായ പൊലീസ് ക്രൂരതയെ കുറിച്ച് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യവും പ്രക്ഷോഭകർ ഉന്നയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.