ലണ്ടൻ: ഹോങ്കോങ്ങിലെ ബ്രിട്ടീഷ് കോൺസുലേറ്റ് ഉദ്യോഗസ്ഥനെ ചൈന തടവിലാക്കിയതാ യി പരാതി. ആഗസ്റ്റ് എട്ടിന് തെക്കുകിഴക്കൻ ചൈനയിലെ ഷെൻഷൻ നഗരത്തിൽനിന്ന് ഹോങ ്കോങ്ങിലേക്കു മടങ്ങവെയാണ് സിമോൺ ഷെങ്ങിനെ (28) കാണാതായത്.
ഷെങ്ങിെൻറ കൂട്ടുകാരി ലിയാണ് പരാതി നൽകിയത്. കോൺസുലേറ്റ് ഉദ്യോഗസ്ഥനെ കാണാതായ സംഭവത്തിൽ ബ്രിട്ടൻ ആശങ്ക പ്രകടിപ്പിച്ചു. ‘‘ഹോങ്കോങ് അതിർത്തി കടക്കാൻ പോവുകയാണ്, പ്രാർഥിക്കണം’’ -ഇതാണ് ഷെങ് അവസാനമായി അയച്ച സന്ദേശമെന്ന് സുഹൃത്ത് പറഞ്ഞു.
10 ദിവസം കഴിഞ്ഞിട്ടും ഷെങ്ങിെൻറ കുടുംബത്തിന് അദ്ദേഹവുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ ചൈന അജ്ഞാത കേന്ദ്രത്തിൽ കരുതൽതടങ്കലിലാക്കിയതായി എമിഗ്രേഷൻ ഉദ്യോഗസ്ഥരിൽനിന്ന് വിവരം ലഭിച്ചു. കാരണമെന്തെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഹോങ്കോങ് ഓൺൈലൻ മാധ്യമമായ എച്ച്.കെ 01ൽ ആണ് കാണാതായ വാർത്ത ആദ്യം വന്നത്. സ്ഥിതിഗതികൾ പരിശോധിച്ചുവരുകയാണെന്ന് ഹോങ്കോങ് ഭരണകൂടം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.