അമ്മാൻ: വൻ നാശനഷ്ടം വിതച്ച പ്രളയത്തിനു പിന്നാലെ ജോർഡനിൽ രണ്ടു മന്ത്രിമാർ രാജിവെച്ചു. ടൂറിസം മന്ത്രി ലിനാ ഇനാബ്, വിദ്യാഭ്യാസ മന്ത്രി അസ്മി മഹഫിദ് എന്നിവരാണ് പ്രതിപക്ഷത്തിെൻറ സമ്മർദത്തിനു വഴങ്ങി രാജിവെച്ചത്.
ദുരന്തത്തിൽ സർക്കാർ വേണ്ടരീതിയിൽ ഉണർന്നു പ്രവർത്തിച്ചില്ലെന്ന് നേരത്തേ പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു. രാജാവ് അബ്ദുല്ല രണ്ടാമൻ ഇരുവരുടെയും രാജി സ്വീകരിച്ചു. ട്വിറ്ററിൽ എഴുതിയ വിശദീകരണക്കുറിപ്പിൽ രാജിക്കുള്ള കാരണങ്ങൾ ഇരുമന്ത്രിമാരും വിശദീകരിച്ചു.
രാജിക്കു പിന്നാലെ ആക്ടിങ് വിദ്യാഭ്യാസ മന്ത്രിയായി ബസാം സമീർ ത്വൽഹൗനിയെയും, ടൂറിസം മന്ത്രിയായി മുജദ് ഷുവൈകയെയും നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.