ഗസ്സസിറ്റി: ഗസ്സയുടെ മത്സ്യബന്ധന പരിധി വീണ്ടും വെട്ടിച്ചുരുക്കി ഇസ്രായേല്‍. കിഴക്കന്‍ ഗസ്സ-ഇസ്രായേല്‍ തീരങ്ങളിലുണ്ടായ പ്രതിഷേധ പ്രകടനങ്ങളോടുള്ള പ്രതികരണമായാണ് നടപടിയെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി അവിഗ്ദോര്‍ ലീബര്‍മാന്‍ അറിയിച്ചു.
ഒാസ്ലോ കരാറനുസരിച്ച് തീരത്തുനിന്നു 20 നോട്ടിക്കല്‍ മൈല്‍ വരെയുള്ള പരിധിക്കുള്ളില്‍ ഒരു രാജ്യത്തിന് മത്സ്യ ബന്ധനത്തിന് അനുവദനീയമായ പ്രദേശമാണ്. 2007 മുതലുള്ള ഇസ്രായേല്‍ ഉപരോധംമൂലം ഗസ്സയില്‍ ഒമ്പതു നോട്ടിക്കല്‍ മൈല്‍ ദൂര പരിധിക്കുള്ളില്‍ മാത്രമേ മത്സ്യ ബന്ധനത്തിന് അംഗീകാരമുള്ളൂ.
ഈ ചുരുങ്ങിയ പരിധിയാണ് നിലവില്‍ ആറ് നോട്ടിക്കല്‍ മൈലാക്കി വീണ്ടും കുറച്ചിരിക്കുന്നത്. പരിധി ലംഘിക്കുന്നവരെ ഇസ്രായേല്‍ സൈന്യം തടവിലിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.