ബെയ്ജിങ്: കെട്ടിടാവശിഷ്ടങ്ങള്‍ ഒന്നിനുപിറകേ ഒന്നായി തകര്‍ന്നുവീഴുമ്പോഴും അവസാന നിമിഷത്തിലും മകളെ ചേർത്ത് പിടിച്ച് രക്ഷിക്കാനുള്ള ആ അച്ഛന്റെ ശ്രമങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ വിധിക്കുപോലും ആയില്ല. ചൈനയില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണപ്പോള്‍ മൂന്നു വയസ്സുകാരിയായ മകളെ നെഞ്ചോട് ചേർത്ത് രക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു ആ പിതാവ്. ഒടുവിൽ തെൻറ ജീവൻ നൽകിയും മകളെ രക്ഷിച്ച പിതാവിെൻറ അനുഭവം കരളലിയിപ്പിക്കുന്ന അനുഭവമായിരുന്നു. ഷെജിയാംഗിലെ കിഴക്കന്‍ പ്രവിശ്യയിലെ വെന്‍ഷൂവിലാണ് പിതൃ സ്നേഹത്തിെൻറ അതുല്യമായ സംഭവം നടന്നത്.
നിർമാണ തൊഴിലാളികൾ താമസിക്കുന്ന പഴയ കെട്ടിടത്തിലായിരുന്നു മൂന്ന് വയസുകാരിയായ വു നിങ്‌സിയും കുടുംബവും താമസിച്ചിരുന്നത്. കാലപ്പഴക്കത്തെ തുടർന്ന് ഇന്നലെ പൊടുന്നനെ ആ കെട്ടിടം തകർന്നു വീണു. മൂന്നംഗ കുടുംബം നിമിഷങ്ങൾക്കുള്ളിലാണ് കൽക്കൂമ്പാരത്തിനടിയിലായത് . ജീവെൻറ തുടിപ്പുകൾക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ നടത്തുേമ്പാഴാണ് ആരുടേയും മനസലിയിക്കുന്ന ആ കാഴ്ച്ച കണ്ടത്. മൂന്ന് വയസുകാരിയായ മകളെ അച്ഛൻ കെട്ടിപ്പിടിച്ച് കിടക്കുന്ന ആ രംഗം എല്ലാവരേയും വേദനിപ്പിച്ചു. 12 മണിക്കൂറിനുശേഷമാണ് അച്ഛനെയും മകളെയും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുന്നത്. അപ്പോഴേക്കും ആ പിതാവിെൻറ ശ്വാസം നിലച്ചിരുന്നു. എന്നാൽ നിസ്സാര പരിക്കുകളോടെ മൂന്ന് വയസുകാരി രക്ഷപ്പെട്ടു. അപകടത്തില്‍ വൂ നിങ്സിയുടെ അച്ഛനും അമ്മയും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 22 പേരാണ് കൊല്ലപ്പെട്ടത്.
നിരവധി പേര്‍ ഇനിയും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ഇതിന് മുമ്പ് നിർമാണ പഴക്കം കൊണ്ട് നിരവധി കെട്ടിടങ്ങൾ ചൈനയിൽ തകർന്നതായി വാർത്താ ഏജൻസി റിേപ്പാർട്ട് ചെയ്യുന്നു. അച്ഛെൻറ ആത്മസമർപ്പണവും കഠിനമായ സ്നേഹവുമാണ് വു നിങ്‌സിയെന്ന മൂന്ന് വയസുകാരിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.