ബെയ്ജിങ്: കോവിഡ് പരിശോധനക്കായി ചൈനയിൽനിന്ന് ആറര ലക്ഷം അതിവേഗ ആൻറിബോഡി പ രിശോധന കിറ്റുകളും ആർ.എൻ.എ എക്സാട്രക്ഷൻ കിറ്റുകളും ലഭിച്ചതായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) സാംക്രമിക രോഗ വിഭാഗം തലവൻ ഡോ. രാമൻ ജി. ഗംഗഖേദ്കർ അറിയിച്ചു. ഇൗ കിറ്റുകൾ രോഗനിർണയത്തിനു പകരം കോവിഡ് തീവ്രബാധിത മേഖലകളിൽ രോഗികളുടെ എണ്ണത്തിലെ വർധന നിരീക്ഷിക്കാനാണ് ഉപയോഗപ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ആൻറിബോഡി പരിശോധനയുടെ കൃത്യതയെ കുറിച്ച ചോദ്യത്തിന് ഇൗ കിറ്റുകൾ രോഗനിർണയത്തിനുള്ളതല്ലെന്ന് ഡോ. രാമൻ വിശദീകരിച്ചു. ഒരാളിൽ ആൻറിബോഡി പരിശോധന പോസിറ്റീവായെന്ന് കരുതി ആ വ്യക്തിയെ ഒരിക്കലും കൊറോണ വൈറസ് ബാധിക്കില്ലെന്ന് പറയാനാവില്ല. സാംക്രമികരോഗ പഠനത്തിനും കൊറോണയുെട വ്യാപനം നിരീക്ഷിക്കുന്നതിനുമാണ് ഈ കിറ്റുകൾ ഇന്ത്യ ഉപയോഗപ്പെടുത്തുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ദക്ഷിണ ചൈനയിലെ ഗുആംഗ്സൗ എയർപോർട്ടിൽനിന്ന് പരിശോധന കിറ്റുകൾ ഇന്ത്യയിലേക്ക് കയറ്റിയയച്ചതായി ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്രി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.