ബെയ്ജിങ്: ഷന്തോങ് പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 22 തൊഴിലാ ളികള്‍ മരിച്ചു. വായുസഞ്ചാരം ഇല്ലാത്തതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഖനിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് 22 തൊഴിലാളികളും അപകടത്തില്‍പെട്ടത്. പെട്ടെന്നുള്ള പൊട്ടിത്തെറിയായതുകൊണ്ട് രക്ഷപ്പെടാനുള്ള അവസരം ഇവര്‍ക്ക് ലഭിച്ചില്ല.
വായുസഞ്ചാരമില്ലാത്തത് രക്ഷാപ്രവർത്തനങ്ങൾക്കും തടസ്സമായി. ഇക്കഴിഞ്ഞ ആഗസ്റ്റിൽ തെക്കൻ ചൈനയിലുണ്ടായ ഖനി അപകടത്തില്‍ 13 തൊഴിലാളികൾ മരിച്ചിരുന്നു. 2017ല്‍ മാത്രം 219 അപകടങ്ങളും 375 മരണവുമാണ് കല്‍ക്കരി ഖനികളിലുണ്ടായത്. കല്‍ക്കരിയാണ് ചൈനയുടെ എറ്റവും വലിയ ഊര്‍ജ സ്രോതസ്സ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.