െബയ്ജിങ്: വാഷിങ്ടണിലെ ചൈനീസ് എംബസി ഉദ്യോഗസ്ഥരായ രണ്ടുപേരെ സെപ്റ്റംബറിൽ പുറത്താക്കിയ നടപടി അമേരിക്കക്ക് സംഭവിച്ച ‘അബദ്ധ’മാണെന്ന് ചൈന. വിർജീനിയയിലെ തന്ത്രപ്രധാന സൈനിക മേഖലയിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഇവരെ പുറത്താക്കിയതെന്ന് ന്യൂയോർക് ടൈംസ് പത്രം ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.
യു.എസ്-ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരാമമിട്ട് ദിവസങ്ങൾക്കകമാണ് പുതിയ വിവാദം. ചാരവൃത്തി സംശയിച്ചാണ് ഇരുവരെയും അമേരിക്ക തിരിച്ചയച്ചതെന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ, ഇതു വസ്തുതാവിരുദ്ധമാണെന്നും ഈ അബദ്ധം തിരുത്താൻ അമേരിക്ക തയാറാകണമെന്നും ശക്തമായി ആവശ്യപ്പെടുന്നതായും ചൈനീസ് വിദേശ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.