ഇസ്ലാമാബാദ്: ഭീകരസംഘടനയായ ജെയ്ശെ മുഹമ്മദിെൻറ താവളം ബാലാകോട്ടിൽ വീണ്ടും സ ജീവമായെന്ന ഇന്ത്യയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് പാകിസ്താൻ. ഫെബ്രുവരിയിൽ വ്യോമക്രമണത്തിലൂടെ ഇന്ത്യ തകർത്ത ജെയ്ശെ ക്യാമ്പ് ബാലാകോട്ടിൽ വീണ്ടും സജീവമായെന്നും 500 നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയിലേക്കു കടക്കാൻ ഒരുങ്ങിയിരിക്കുകയാണെന്നും കരസേന മേധാവി ബിപിൻ റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
‘നുഴഞ്ഞുകയറ്റ’ ആരോപണം ജമ്മു-കശ്മീരിലെ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.