‘റോഹിങ്ക്യ’യെ ചൊല്ലി മ്യാന്മറില്‍ പ്രതിഷേധം

യാംഗോന്‍: റാഖൈന്‍ മേഖലയിലെ റോഹിങ്ക്യന്‍ മുസ്ലിംകളെ ചൊല്ലി മ്യാന്മറില്‍ പ്രതിഷേധം പുകയുന്നു. മ്യാന്മറിലത്തെിയ യു.സ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയുമായി ദേശീയ ഉപദേഷ്ടാവ് ഓങ്സാന്‍ സൂചി റോഹിങ്ക്യകളുടെ വിഷയം സംസാരിച്ചതാണ് പുതിയവിവാദത്തിന് തിരികൊളുത്തിയത്. ‘റോഹിങ്ക്യ’ പ്രയോഗത്തില്‍ പ്രതിഷേധിച്ച് ബുദ്ധിസ്റ്റ് ദേശീയവാദികളുടെ നേതൃത്വത്തില്‍ രാജ്യത്തുടനീളം പ്രകടനങ്ങള്‍ നടന്നു. റോഹിങ്ക്യകള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ബംഗ്ളാദേശില്‍നിന്ന് അനധികൃതമായി കുടിയേറിയവരാണെന്നും അതിനാല്‍ അവരെ ‘ബംഗാളികള്‍’ എന്നാണ് വിളിക്കേണ്ടതെന്നുമാണ് ബുദ്ധസന്യാസിമാരുടെ വാദം. പുതിയ സര്‍ക്കാള്‍ റാഖൈന്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന വര്‍ഗവിദ്വേഷങ്ങളെ അഭിമുഖീകരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് സൂചി പറഞ്ഞു. മുസ്ലിംകള്‍ ‘ബംഗാളികള്‍’ എന്ന വിളി എതിര്‍ക്കുന്നതുപോലെയാണ് റാഖൈന്‍ ബുദ്ധസന്യാസികള്‍ ‘റോഹിങ്ക്യകള്‍’ എന്നതിനെ എതിര്‍ക്കുന്നതെന്ന് സൂചി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.