അഫ്ഗാന്‍ സൈന്യം മോചിപ്പിച്ച ഹൈദര്‍ ഗീലാനി വീട്ടില്‍ തിരിച്ചെത്തി

ലാഹോര്‍: താലിബാനില്‍നിന്ന് അഫ്ഗാന്‍ പ്രത്യേക സൈന്യം മോചിപ്പിച്ച പാകിസ്താന്‍ മുന്‍  പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുടെ മകന്‍ അലി ഹൈദര്‍ ഗീലാനി വീട്ടില്‍ തിരിച്ചത്തെി. പാക് പ്രധാനമന്ത്രി നവാസ് ശരീഫ് അനുവദിച്ച പ്രത്യേക വിമാനത്തിലാണ് അലി ഹൈദര്‍ ലാഹോറിലത്തെിയത്. ലാഹോര്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ അടുത്ത ബന്ധുക്കള്‍ എത്തിയിരുന്നു.

നേരത്തേ കാബൂളിലെ പാക് അംബാസഡര്‍ അബ്റാര്‍ ഹുസൈന്‍ അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയത്തിന്‍െറ ഓഫിസില്‍ ഹൈദറിനെ സ്വീകരിക്കാനത്തെിയിരുന്നു. മോചനദ്രവ്യം നല്‍കിയാണ് അലി ഹൈദറിനെ മോചിപ്പിച്ചതെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ മുതിര്‍ന്ന സഹോദരന്‍ അബ്ദുല്‍ ഖാദിര്‍ ഗീലാനി തള്ളി.

കഴിഞ്ഞ വര്‍ഷം പുറത്തുവന്ന വിഡിയോ സന്ദേശത്തില്‍ താലിബാന്‍ മോചനദ്രവ്യം ആവശ്യപ്പെട്ടതായി ഹൈദര്‍ പറഞ്ഞിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.