ജറൂസലം: അഞ്ച് ഇസ്രായേല്‍ കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കാന്‍ തീരുമാനിച്ചതായി ഫലസ്തീന്‍. ജറൂസലമിലേക്ക് അഞ്ച് ഫലസ്തീന്‍ കമ്പനികളെ വിലക്കിയ ഇസ്രായേലിനുള്ള മറുപടിയാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു. മന്ത്രിസഭായോഗത്തിലെടുത്ത തീരുമാനം ഉടന്‍തന്നെ പ്രാബല്യത്തില്‍ വരും.
പാലുല്‍പന്നങ്ങള്‍ വില്‍ക്കുന്ന നുവ, സ്ട്രോസ്, താര, മംസോല്‍പന്നങ്ങളുടെ സൊഗോള്‍ബെക്, കുടിവെള്ള കമ്പനി തപുസിനിയ എന്നിവയാണ് ബഹിഷ്കരിക്കുക. ഇസ്രായേലിന്‍െറ ഉല്‍പന്നങ്ങള്‍ ബഹിഷ്കരിക്കുമെന്ന് മുമ്പും ഫലസ്തീന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഫലസ്തീനിലേക്കുള്ള മൂന്നില്‍ രണ്ട് ഇറക്കുമതിയും ഇസ്രായേലല്‍നിന്നാണ്. ഫലസ്തീന്‍ ഇറക്കുമതി അവസാനിപ്പിച്ചാല്‍ ഏതാണ്ട് 650 കോടി ഡോളറിന്‍െറ നഷ്ടമാണ് ഇസ്രായേല്‍ നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.