കശ്മീര്‍ യുദ്ധത്തിലൂടെ പിടിച്ചെടുക്കാനാവില്ലെന്ന് മുന്‍ പാക് വിദേശകാര്യമന്ത്രി

ഇസ്ലാമാബാദ്: യുദ്ധത്തിലൂടെ കശ്മീര്‍ കീഴടക്കാന്‍ കഴിയില്ളെന്ന് പാക് മുന്‍ വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍. ഇന്ത്യയുമായുള്ള പരസ്പര വിശ്വാസത്തിലുള്ള നീക്കത്തിലൂടെ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാനാവൂ എന്നും അവര്‍ ജിയോ ന്യൂസ് എന്ന പാക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.  യുദ്ധത്തിലൂടെ കശ്മീര്‍ കീഴടക്കാന്‍ കഴിയില്ളെങ്കില്‍ നമുക്ക് മുന്നിലുള്ള സാധ്യത ഇന്ത്യയുമായുള്ള ചര്‍ച്ച മാത്രമാണ്. ചര്‍ച്ചകള്‍ സാധാരണ ബന്ധം നിലനില്‍ക്കുന്ന, പരസ്പര വിശ്വാസം നിലനില്‍ക്കുന്ന അവസ്ഥയില്‍ മാത്രമേ സാധ്യമാകൂ -അവര്‍ പറഞ്ഞു. പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി സര്‍ക്കാറിന്‍െറ കാലത്ത് ഇന്ത്യയുമായുള്ള ബന്ധം സാധാരണനിലയില്‍ നിലനിന്നിരുന്നെന്നും വിസ നിയമങ്ങളില്‍ ഇളവ് നല്‍കിയതടക്കം ഇതിന് സഹായകമായതായും അവര്‍ അവകാശപ്പെട്ടു. 2011 മുതല്‍ 2013 വരെ പാകിസ്താന്‍ വിദേശകാര്യ മന്ത്രിയായിരുന്നു ഹിന റബ്ബാനി.

പാകിസ്താന്‍െറ വിദേശകാര്യങ്ങളില്‍ സൈന്യത്തിന്‍െറ ഇടപെടലുകള്‍ സ്വാഭാവികമാണെന്ന് ചോദ്യത്തിനുള്ള മറുപടിയായി അവര്‍ പറഞ്ഞു. അമേരിക്ക ഇന്ത്യയുമായി ബന്ധം നന്നാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ഇന്ത്യ ആണവായുധ ശക്തിയായതും സൈനിക ശക്തിയായതും ജനാധിപത്യ പാരമ്പര്യമുള്ളതുമാണ് അമേരിക്കയുടെ അടുപ്പത്തിന് കാരണമെന്ന് അവര്‍ പ്രതികരിച്ചു.

പൊട്ടിത്തെറിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.