തെൽഅവീവ്: ഇസ്രായേൽ നിർദേശ പ്രകാരം ട്വിറ്ററിൽ നിന്നും ഫേസ്ബുക്കിൽ നിന്നും 70 ശതമാനം ഫലസ്തീൻ അനുകൂല ഉള്ളടക്കങ്ങൾ നീക്കം ചെയ്തതായി റിപ്പോർട്ട്. ലക്ഷ്യം നേടുന്നതിൽ വിജയിച്ചതായും തങ്ങളുടെ ആവശ്യങ്ങളിൽ 70 ശതമാനം പൂർത്തീകരിക്കപ്പെട്ടതായും ഇസ്രായേൽ നീതിന്യായ മന്ത്രി അയലെത് ഷേകഡ് ഇസ്രായേൽ മാധ്യമങ്ങളോട് പറഞ്ഞതായാണ് റിപ്പോർട്ട്. ഇസ്രായേലിൽ അക്രമം നടത്താനും സ്വയം മരിക്കാനും പ്രചോദിപ്പിക്കുന്ന ഉള്ളടക്കങ്ങളാണ് ഇൻറർനെറ്റിൽ നിന്ന് നീക്കം ചെയ്തതെന്നാണ് മന്ത്രിയുടെ വാദം.
അതേസമയം, ആവിഷ്കാര സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാൻ സാമൂഹ്യ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ഇസ്രായേലെന്നും ഈ പ്രവൃത്തിയിൽ അദ്ഭുതപ്പെടാനില്ലെന്നും ഫലസ്തീൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.