അഫ്ഗാനില്‍ യു.എസ് മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കാബൂള്‍: പ്രമുഖ അമേരിക്കന്‍ ഫോട്ടോ ജേണലിസ്റ്റ് ഡേവിഡ് ഗില്‍കെ അഫ്ഗാനിസ്താനില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം, ദക്ഷിണ പ്രവിശ്യയായ ഹെല്‍മന്തിലൂടെ സൈനികരുടെ കൂടെ യാത്ര ചെയ്യുന്നതിനിടെയാണ് താലിബാന്‍ ഷെല്‍ ആക്രമണത്തില്‍ 50കാരനായ ഗില്‍കെ കൊല്ലപ്പെട്ടത്. ഇദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന സബീഹുല്ല തമന്ന എന്ന വിവര്‍ത്തകനും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിനുശേഷം, ഇറാഖിലെയും അഫ്ഗാനിലെയും സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു വരുകയായിരുന്നു ഗില്‍കെ.

ഗില്‍കെയോടൊപ്പം നാഷനല്‍ പബ്ളിക് റേഡിയോയുടെ (എന്‍.പി.ആര്‍) രണ്ട് മാധ്യമപ്രവര്‍ത്തകര്‍ മറ്റൊരു വാഹനത്തില്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല. മറാഹ പട്ടണത്തിനു സമീപമാണ് ഷെല്‍ ആക്രമണമുണ്ടായതെന്ന് എന്‍.പി.ആര്‍ വൃത്തങ്ങള്‍ പറഞ്ഞു. താലിബാന് വലിയ സ്വാധീനമുള്ള മേഖലയാണ് ഇത്. 2001നുശേഷം, അഫ്ഗാനില്‍ 25 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് ഗില്‍കെയുടെ മരണത്തോട് പ്രതികരിക്കവെ, ദ കമ്മിറ്റി ടു പ്രൊട്ടക്ട് ഗ്രൂപ് എന്ന സംഘടന പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.