ചാരവൃത്തി: അമേരിക്കന്‍ പൗരന് തടവ്

പ്യോങ്യാങ്:ചാരവൃത്തിയാരോപിച്ച് വീണ്ടുമൊരു അമേരിക്കന്‍ പൗരനെ 10 വര്‍ഷം കഠിനജോലിക്ക് ഉത്തരകൊറിയ ശിക്ഷിച്ചു. 62കാരനായ കിം ദോങ് ചുലിനെ കഴിഞ്ഞ ഒക്ടോബറിലാണ് ഉത്തരകൊറിയ അറസ്റ്റ് ചെയ്തത്. വിചാരണക്കിടെ ദക്ഷിണകൊറിയയുമായി ചേര്‍ന്ന് ഉത്തരകൊറിയയുടെ സൈനികരഹസ്യങ്ങള്‍ ചോര്‍ത്തിയതായി ചുല്‍ സമ്മതിച്ചു. 2011 മുതല്‍ ദക്ഷിണകൊറിയയുടെ ഏജന്‍റായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എന്നാല്‍, കൂടുതല്‍ വിവരങ്ങള്‍ അറിയില്ളെന്നും അമേരിക്ക വ്യക്തമാക്കി. കിം പൊട്ടിക്കരയുന്നതിന്‍െറ ദൃശ്യങ്ങള്‍ ഉത്തരകൊറിയന്‍ വാര്‍ത്താഏജന്‍സി പുറത്തുവിട്ടു. തന്ത്രപ്രധാന വിവരങ്ങളടങ്ങളിയ യു.എസ്.ബി സ്റ്റിക് കൈമാറുന്നതിനിടെയായിരുന്നു അറസ്റ്റ്. മാര്‍ച്ചില്‍ ദേശദ്രോഹക്കുറ്റം ചുമത്തി അമേരിക്കന്‍വിദ്യാര്‍ഥിയെ 15 വര്‍ഷത്തെ കഠിനജോലിക്ക് ശിക്ഷിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.