ഉപരോധം തുടര്‍ന്നാല്‍ ബന്ദികളെ കൊല്ലുമെന്ന് കൊള്ളസംഘത്തിന്‍െറ ഭീഷണി

ലാഹോര്‍:  പഞ്ചാബ് പ്രവിശ്യയില്‍ കുപ്രസിദ്ധ കൊള്ളസംഘമായ ചൊട്ടു ഏഴു പൊലീസുകാരെ വധിച്ചു. 22 പേരെ തട്ടിക്കൊണ്ടുപോയി. ഉപരോധം തുടര്‍ന്നാല്‍ ബന്ദിയാക്കിയ എല്ലാ പൊലീസുകാരെയും വധിക്കുമെന്ന് ചൊട്ടുകൊള്ളസംഘത്തിന്‍െറ ഭീഷണി. പരിക്കേറ്റ നാലു പൊലീസുകാരുടെ ചിത്രവും സംഘം പുറത്തുവിട്ടു. സംഘം ബന്ദിയാക്കിയ 18 പൊലീസുകാരെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. തെക്കന്‍ പഞ്ചാബിലെ കച്ചാ മേഖലയില്‍ കൊള്ളസംഘവുമായുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. 17ാം ദിവസത്തിലേക്ക് കടന്ന പോരാട്ടത്തില്‍ ആറു പൊലീസുകാര്‍ കൊല്ലപ്പെട്ടു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. 22 പേരെ സംഘം ബന്ദിയുമാക്കി. പഞ്ചാബ് പ്രവിശ്യയിലെ വിവിധ മേഖലകളില്‍നിന്നായി 1600 പൊലീസുകാര്‍ കൊള്ളസംഘത്തിനെതിരെയുള്ള ഓപറേഷനില്‍ പങ്കെടുത്തു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.