ഇസ്ലാമാബാദ്: വടക്കുകിഴക്കന്‍ പാകിസ്താനില്‍ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 53 ആയി. ഖൈബര്‍ പക്തൂന്‍ഖ്വ, പാക് അധീന കശ്മീര്‍, ഗില്‍ഗിത്-ബല്‍തിസ്താന്‍ പ്രവിശ്യകളിലാണ് മണ്‍സൂണിനു മുന്നോടിയായി മഴ നാശംവിതച്ചത്. വീടുകളും കടകളും തകര്‍ന്നാണ് കൂടുതല്‍ ആള്‍നാശം. പാലങ്ങള്‍ ഒലിച്ചുപോയത് ഗതാഗതം താറുമാറാക്കി. പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.