അഗ്നിപര്‍വത സ്ഫോടനം: ബാലി വിമാനത്താവളം അടച്ചു; 692 വിമാനങ്ങള്‍ റദ്ദാക്കി

ജകാര്‍ത്ത: ഇന്തോനേഷ്യന്‍ ദ്വീപായ ലമ്പോക്കില്‍ അഗ്നിപര്‍വത സ്ഫോടനത്തത്തെുടര്‍ന്ന് ബാലി വിമാനത്താവളം അടച്ചിട്ടു. 692 വിമാനങ്ങള്‍ റദ്ദാക്കി.
ലമ്പോക്കിലെ രിഞ്ജനി അഗ്നിപര്‍വതത്തില്‍നിന്ന് കഴിഞ്ഞയാഴ്ച അവസാനം മുതല്‍ ചാരവും പുകയും ഉയരുന്നുണ്ട്. കൂടുതല്‍ സ്ഫോടനങ്ങള്‍ക്ക് സാധ്യതയുമുണ്ട്. ആയിരക്കണക്കിന് യാത്രക്കാരാണ് ബാലിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇന്തോനേഷ്യയിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണിത്. ബാലിയില്‍ അറസ്റ്റിലായ അധോലോക നായകന്‍ ഛോട്ടാ രാജനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതും അഗ്നിപര്‍വത സ്ഫോടനം കാരണം വിമാനത്താവളം അടച്ചതോടെ വൈകി.
സാഹചര്യം വിലയിരുത്തിയ ശേഷമേ വിമാനത്താവളം തുറക്കുന്നതു സംബന്ധിച്ച് തീരുമാനമുണ്ടാകൂ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.