കാബൂള്‍: തെക്കന്‍ അഫ്ഗാനിസ്താനിലെ ഹെല്‍മന്ദ് പ്രവിശ്യയിലെ സംഗിന്‍ താലിബാനില്‍നിന്ന് തിരിച്ചുപിടിക്കുന്നതിനായി യു.എസ് പിന്തുണയോടെ അഫ്ഗാന്‍ സൈന്യം ആക്രമണം രൂക്ഷമാക്കി. മേഖല നിയന്ത്രണത്തിലാക്കിയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ആക്രമണത്തില്‍ മുതിര്‍ന്ന താലിബാന്‍ നേതാവുള്‍പ്പെടെ 51 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു.
താലിബാന്‍ കമാന്‍ഡര്‍ മുല്ല അക്തര്‍ ആണ് കൊല്ലപ്പെട്ടത്. സംഗിന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് താലിബാന്‍ പിടിച്ചെടുത്തത്. എന്നാല്‍, ഇക്കാര്യം നിഷേധിച്ച അഫ്ഗാന്‍ പ്രതിരോധമന്ത്രാലയം മേഖലയില്‍നിന്ന് താലിബാനെ തുരത്താന്‍ കൂടുതല്‍ സൈന്യത്തെ അയച്ചിട്ടുണ്ടെന്നും അറിയിച്ചു. സംഗിനിലെ ഗവര്‍ണര്‍മാരുടെ ഓഫിസുകളും പൊലീസ് ആസ്ഥാനങ്ങളും തിരിച്ചുപിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. മേഖലയില്‍ യു.എസ് രണ്ടു തവണ വ്യോമാക്രമണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.