വാഷിങ്ടൻ: വളരെ വേദനാജനകമായ രണ്ടാഴ്ചയാണ് യു.എസിൽ വരാനിരിക്കുന്നതെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ആ കാഠിന്യമേറിയ ദിനങ്ങൾ നേരിടാൻ ജനങ്ങൾ സുസജ്ജമായിരിക്കണം. കോവിഡ് ബാധിച്ച് യു.എസിൽ 2,40,000 ആളുകൾ മരിക്കാനിടയുണ്ടെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
വൈറ്റ് ഹൗസിൽ നടന്ന വാർത്തസമ്മേളനത്തിലായിരുന്നു ട്രംപിെൻറ പരാമർശം. വൈറസിനെ നേരിടാൻ ചികിത്സയോ മാന്ത്രിക വാക്സിനോ ഇല്ല. അടുത്ത 30 ദിവസം നമ്മുടെ ഓരോരുത്തരുടെയും മനോഭാവമാണ് പകർച്ചവ്യാധിയുടെ ഗതി നിർണയിക്കുക. വളരെവേഗം പടർന്നു പിടിക്കുന്ന രോഗത്തിനു തടയിടാൻ സാമൂഹിക അകലം പാലിക്കുക മാത്രമാണ് പരിഹാരമെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്-ട്രംപ് കൂട്ടിച്ചേർത്തു.
വാർത്തസമ്മേളനത്തിൽ പ്രദർശിപ്പിച്ച ചാർട്ടിലാണ് ഒരു ലക്ഷം മുതൽ 2.4 ലക്ഷം വരെ മരണനിരക്ക് ഉയർന്നേക്കാം എന്ന് പറയുന്നത്. രോഗശമനത്തിനുള്ള എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. മരണനിരക്ക് കുറയ്ക്കാൻ കഴിയുന്നതെല്ലാം അധികൃതർ ചെയ്യുന്നുണ്ടെന്ന് സാംക്രമിക രോഗ വിദഗ്ധനായ അന്തോണി ഫൗസി അറിയിച്ചു.
കോവിഡ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ എച്ച്വൺ ബി വിസ പദ്ധതി റദ്ദാക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഐ.ടി വിദഗ്ധർക്ക് യു.എസ് കമ്പനികളിൽ തൊഴിലെടുക്കാൻ അനുമതി നൽകുന്ന കുടിയേറ്റ ഇതര വിസയാണ് എച്ച്വൺ ബി വിസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.