വാഷിങ്ടൺ: ചൈന തടവിൽ പാർപ്പിച്ച ഉയ്ഗൂർ ഗവേഷകൻ ഇൽഹാം തൊഹ്തിയെ നൊബേൽ പുരസ്കാരത്തിന് ശിപാർശ ചെയ്തതായി യു.എസ് എം.പിമാർ അറിയിച്ചു. റിപ്പബ്ലിക്കൻ-ഡെമോക്രാറ്റിക് നിയമസാമാജികർ ഇക്കാര്യത്തിൽ ഒറ്റക്കെട്ടായിനിന്നു. സെനറ്റർമാരായ മാർകോ റൂബിയോ, ബേണീ സാൻഡേഴ്സ് എന്നിവർ നോമിനേഷനിൽ ഒപ്പുവെച്ചു. 2014 സെപ്റ്റംബറിലാണ് ഇൽഹാം എന്ന 49കാരനെ ചൈന ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ഉയ്ഗൂർ മുസ്ലിംകളെ അടിച്ചമർത്തുന്നതിനെതിരെ ചൈനീസ് ഭരണകൂടത്തിനെതിരെ ശബ്ദിച്ചതിനാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.