വാഷിങ്ടൺ: അഞ്ച് ചൈനീസ് ടെക് കമ്പനികളെ യു.എസ് വാണിജ്യ വകുപ്പ് കരിമ്പട്ടികയിൽ പെടുത്തി. ദേശീയ സുരക്ഷക്ക് ഭീഷണിയായതിൽ ഇൗ കമ്പനികൾക്ക് യു.എസ് സാങ്കേതികവിദ് യകൾ ഉപയോഗിക്കാൻ സാധിക്കില്ല.
യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും അടുത്തയാഴ്ച ജപ്പാനിൽ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് സംഭവം.
കഴിഞ്ഞ മേയിൽ ചൈനീസ് ടെക്കമ്പനിയായി വാവെയ്യെ യു.എസ് കരിമ്പട്ടികയിൽ പെടുത്തിയിരുന്നു. യു.എസ് കമ്പനികളായ ഡെൽ, മൈക്രോസോഫ്റ്റ്, ദക്ഷിണകൊറിയയിലെ സാംസങ് തുടങ്ങിയ കമ്പനികളുടെ എക്സിക്യൂട്ടിവുകളെ വിളിച്ചുവരുത്തി തങ്ങളുമായി വ്യാപാര ബന്ധം അവസാനിപ്പിക്കാൻ ശ്രമിച്ചാൽ ഗുരുതരമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പു നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.