യുക്രെയ്ൻ വിവാദം: ആരോപണങ്ങളിൽ ഇന്ത്യൻ വംശജെൻറ പേരും

ന്യൂയോർക്: യുക്രെയ്നുമായി ബന്ധപ്പെട്ട് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിനെതിരെയുള്ള ആരോപണങ്ങളിൽ ഇന്തോ-യു.എ സ് വംശജെൻറ പേരും. യു.എസ് ദേശീയ സുരക്ഷ കൗൺസിലിലെ (എൻ.എസ്‌.സി) ഭീകരവിരുദ്ധ വിഭാഗത്തിൽ സീനിയർ ഡയറക്ടറായ കശ്യപ് പ ട്ടേലിെൻറ പേരാണ് ഉൾപ്പെടുത്തിയത്. ട്രംപിനെതിരായ ഇംപീച്ച്മെൻറ് നീക്കത്തിെൻറ ഭാഗമായുള്ള പരസ്യ മൊഴിയെടു പ്പിനിടെ, യു.എസ് ജനപ്രതിനിധി സഭയിലെ ഹൗസ് ഇൻറലിജൻസ് കമ്മിറ്റി ചെയർ ആദം ഷിഫാണ് പട്ടികയിൽ കശ്യപ് പട്ടേലിെൻറ പേര് ഉൾപ്പെടുത്തിയത്.

എൻ.എസ്‌.സിയിൽ യുക്രെയ്‌ൻ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ മറികടന്ന് കശ്യപ് പട്ടേൽ ട്രംപിനു വിവരം കൈമാറിയെന്നാണ് ആരോപണം. ‘‘താങ്കളുടെ അറിവില്ലാതെ കശ്യപ് ചില കാര്യങ്ങൾ പ്രസിഡൻറിനു കൈമാറിയെന്നാണു സൂചന’’ -വ്യാഴാഴ്ച യുക്രെയ്‌നുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്ത എൻ‌.എസ്‌.സി മുൻ സീനിയർ ഡയറക്ടർ ഫിയോണ ഹില്ലിെൻറ മൊഴിയെടുപ്പിനിടെ ആദം ഷിഫ് പറഞ്ഞു.

വ്യാഴാഴ്ച ഫിയോണ ഹില്ലിനെ ചോദ്യം ചെയ്യുന്നതിനിടെ യുക്രെയ്‌നുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രസിഡൻറിനു കൈമാറിയത് ആരാണെന്ന് ഷിഫ് എടുത്തു ചോദിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് ഫിയോണ, കശ്യപ് പട്ടേലിെൻറ പേരു പറഞ്ഞത്. പട്ടേൽ തനിക്ക് റിപ്പോർട്ട് കൈമാറിയിട്ടില്ലെന്നും അവർ പറഞ്ഞു. റിപ്പബ്ലിക്കൻ പ്രതിനിധികളുടെ നിയന്ത്രണത്തിലിരിക്കെ ഇൻറലിജൻസ് കമ്മിറ്റിയിൽ ജോലി ചെയ്തിരുന്ന ആളാണ് കശ്യപ് പട്ടേൽ.

Tags:    
News Summary - Trump Impeachment: Indian-American Official Named As Ukraine Info Source

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.