വാഷിങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആദ്യ 100 ദിവസത്തെ ഭരണനേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിന് അദ്ദേഹത്തിെൻറ പ്രചാരണ സംഘടന 15 ലക്ഷം ഡോളറിെൻറ ടി.വി പരസ്യം നൽകിയതായി റിപ്പോർട്ട്. രാജ്യത്താകമാനമുള്ള പ്രധാന കേന്ദ്രങ്ങളിൽ പരസ്യം സംപ്രേഷണം ചെയ്യും. ഒാൺലൈനിലെ പ്രത്യേക വോട്ടിങ് സംഘങ്ങളെ ലക്ഷ്യംവെച്ചാണ് പരസ്യം നൽകുക. ‘ഫസ്റ്റ് 100 ഡെയിസ്’ എന്ന് പേരിട്ടിരിക്കുന്ന പരസ്യത്തിൽ ട്രംപിെൻറ ആദ്യ ആഴ്ചയിലെ ഭരണത്തിനാണ് മുഖ്യ പ്രാധാന്യം നൽകുക. വ്യക്തമായ കാഴ്ചപ്പാട്, കൃത്യമായ നേതൃത്വം, അമേരിക്കൻ ജനതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത എന്നിവയാണ് പ്രദർശിപ്പിക്കുകയെന്ന് പരസ്യനിർമാതാക്കൾ പറഞ്ഞു. മാധ്യമങ്ങളുടെ പക്ഷപാത പ്രവണതക്കെതിരെ ട്രംപിെൻറ നടപടികൾ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണിതെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.